Friday 19 October 2012

ചില ദുര്‍സ്വപ്നങ്ങള്‍



ചായക്കപ്പ് കയ്യിലേക്ക് തന്നു ഭാര്യ ചോദിച്ചു എന്തായിരുന്നു ഇന്നലെ രാത്രി . ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി പത്രം കയ്യില്‍ എടുത്തു .അവള്‍ പോയതും ഞാന്‍ ഓര്‍ത്തു  എന്‍റെ ഡിങ്കാ, അടുത്ത കാലത്ത് കണ്ട അതി ഭീകരമായ ആ സ്വപ്നം . ഞാന്‍ ഇരുട്ടില്‍ അങ്ങനെ ഇരുന്നു . മുന്നില്‍ ആളൊഴിഞ്ഞ കസേരകള്‍ . സിനിമാ സ്ക്രീനില്‍ ഞാന്‍ ആരെയോ പ്രതീക്ഷിക്കുന്നു . എന്‍റെ പ്രതീക്ഷ തെറ്റിയില്ല . അത് സണ്ണി ലിയോണ്‍ തന്നെ . ഞരമ്പുകള്‍ വലിഞ്ഞു മുറുകി . കുറേപേര്‍ സണ്ണിയെ വലിയ ഒരു വേദിയിലേക്ക് ആനയിക്കുന്നു . എന്‍റെ ശ്രദ്ധ എവിടെ ആയിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല (കള്ളം ) . അവിടെ വേദിയില്‍ അല്‍പ്പ വസ്ത്ര ധാരിണിയായി അവര്‍ ഇരുന്നരുളി . സണ്ണി സാവധാനം എഴുനേറ്റു . എനിക്ക് ഒന്ന് എഴുനേറ്റ് ആര്‍ത്ത് വിളിക്കണം എന്ന് തോനി പക്ഷെ സ്വയം നിയന്ത്രിച്ചു . ഇനി പ്രസംഗം ആണ് .സണ്ണി ആഞ്ഞടിച്ചു , ശക്കീലക്ക് എതിരെ , രേഷ്മക്കു എതിരെ എന്തിന് നയന്‍ താരയെ  പോലും വെറുതെ വിട്ടില്ല . "നഗ്നതാ പ്രദര്‍ശനം ഒരു ക്യാന്‍സര്‍ പോലെ വളരുന്നു ". സണ്ണി പറഞ്ഞു ഇതിനി പാടില്ല . വേദിയുടെ പിന്നില്‍ നിന്ന് ഒരാള്‍ ആംഗ്യം കാണിച്ചു കൈ അടിക്കാന്‍ . ഞാന്‍ ഒഴികെ പലരും അടിച്ചു . ഏതാണ്ട് ഈ ഭാഗം എത്തിയപ്പോള്‍ ആണ് ഭാര്യ ചോദിച്ച ഇന്നലെ രാത്രിയില്‍ എന്തായിരുന്നു എന്ന ഭാഗം അരങ്ങേറിയത് . ഞാന്‍ ഏങ്ങലടിച് കരഞ്ഞു പോയി . ഡിങ്കാ ഇനി ഇതൊന്നും കാണാന്‍ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടാവില്ലേ ? വേദിയില്‍ നിന്ന് ഇറങ്ങി നടന്ന സണ്ണിയുടെ പിന്നാലെ ഞാനും നടന്നു .
അവസാനം രണ്ടും കല്‍പിച്ചു ചോദിച്ചു

 "എന്താ സണ്ണി , ഇനി തുണ്ട് പടം കാണണ്ടാ എന്നാണോ ?"

മാദകത്വം കലര്‍ന്ന ഒരു ചിരി സമ്മാനിച് സണ്ണി പറഞ്ഞു

"കോമ്പടീഷന്‍, സഞ്ജയാ കടുത്ത കോമ്പടീഷന്‍... .. അത് മാത്രം നമ്മള്‍ സമ്മതിക്കില്ല "

ഞാന്‍ ഡിങ്കനെ വിളിച്ചു കൊണ്ട് ഉറക്കം ഉണര്‍ന്നു . ഈ കഥ ഞാന്‍ എങ്ങനെ ഭാര്യയോടു പറയും .

പതിയെ പത്രത്തിലെ ഒന്നാം പേജിലേക്ക് ഞാന്‍ കണ്ണോടിച്ചു .

"ബി ജെ പി യുടെ അഴിമതി ക്യാന്‍സര്‍ പോലെ പടരുന്നു ": സോണിയാ ഗാന്ധി


ഇന്നലെ രാത്രിയിലെ  അസുഖം വീണ്ടും തുടങ്ങിയോ ? ഭാര്യയുടെ ശബ്ദം പിന്നില്‍ മുഴങ്ങുന്നു . എന്‍റെ ഡിങ്കാ ...... ഞാന്‍ അലറി

Saturday 13 October 2012

ലാദന്‍ അഥ്വാ കൃഷ്ണന്‍




അങ്ങനെ ആ പ്രശ്നത്തിനും പരിഹാരം ആയി . പച്ച എം എല്‍ എ അതി ഭീകരം ആയി അതങ്ങ് പരിഹരിച്ചു . അതേ അറമാധിക്കുവിന്‍ . അങ്ങനെ ഇസ്ലാമിക തീവ്രവാദം അവസാനിച്ചു . കഴിഞ്ഞ ദിവസം ഒബാമ ലോക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ഒടുവില്‍ താഴെ കാണുന്ന പരിഹാര മാര്‍ഗങ്ങള്‍ തീരുമാനിച്ചു

1) കൃഷ്ണന്‍റെ കിരീടം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഹാര്‍ഡ് ബോര്‍ഡ് നിരോധിക്കുകയോ 500% നികുതി ഏര്‍പ്പെടുത്തുകയോ ചെയ്യുക

2) മയില്‍ പീലി , ഓടക്കുഴല്‍ മുതലായവ ഘട്ടം ഘട്ടം ആയി ഉപയോഗം കുറച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കുക

3) കുട്ടികള്‍ക്ക് കൃഷ്ണന്‍, കണ്ണന്‍ , വിഷ്ണു മുതലായ പേരിടുന്നവര്‍ക്ക് ഒരു വര്ഷം മുതല്‍ രണ്ടു വര്ഷം വരെ  തടവ്‌ ശിക്ഷ . ഈ പേര്‍ ഉള്ളവര്‍ യഥാക്രം ശശി , ബാബു , ഷാജി  എന്നീ പേരുകള്‍ സ്വീകരിക്കണം .

4) പശുവിനെ വന്യ ജീവിയായി പ്രഖ്യാപിച്ച് പശു വളര്‍ത്തല്‍ അവസാനിപ്പിക്കുക

5) അല്‍ ഖോയ്ധ താലിബാന്‍ എന്നീ സംഘടനകള്‍ കൃഷ്ണ വേഷ പരിശീലനം നല്‍കുന്നത് തടയാന്‍ പ്രത്യേക സേന രൂപീകരിക്കും

6) ഭാഗവതം, മഹാഭാരതം , ജ്ഞാനപ്പാന , നാരായണീയം എന്നീ തീവ്രവാദ ഗ്രന്ഥങ്ങളുടെ വായന വില്‍പ്പന ഇവ നിരോധിക്കുക .

7) കൃഷണ ക്ഷേത്രങ്ങള്‍ പൊളിച്ചു മാറ്റി കക്കൂസ് ഡി എല്‍ എഫ് അപ്പാര്‍ട്മെന്റ്റ് ഇവയില്‍ ഏതെങ്കിലും സ്ഥാപിക്കാന്‍ ജയറാം രമേശ്‌ രോബോര്ട്ട് വധേര ഇവരെ ചുമതലപ്പെടുത്തും .



ആദ്യം തന്‍റെ മാതാ പിതാക്കളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു സെക്രട്ടരിയെട്റ്റ് ഉപരോധിക്കും എന്ന് പച്ച എം എല്‍ എ അറിയിച്ചു. ഒപ്പം ഇനി താന്‍ ജനാബ് ഹൈദര്‍ അലി എന്ന് അറിയപ്പെടും എന്നും ഇദ്ദേഹം അറിയിച്ചു . അതേ സമയം തന്‍റെ താവളത്തില്‍ നിന്ന് കണ്ടെടുത്ത കൃഷ്ണവേഷം കെട്ടിയ ഫോട്ടോ തന്‍റെ കഷിയുടെത് അല്ല എന്ന് തടിയന്റെ വിള നസീരിന്റെ വക്കീല്‍ പറഞ്ഞു .